Friday, January 16, 2015

അനീസ്‌ സലിം


                                                                                                       സബി സിയാദ്

"എഴുത്തുകാരനാകുക എന്നതൊരു നിയോഗമാണ് അതിനു തയാറെടുപ്പ് ആവശ്യമില്ല"അതിനൊരു ഉദാഹരണമാണ് അനീസ്‌ സലിം എന്ന മലയാളിയായ ആംഗലേയ സാഹിത്യകാരന്‍.
മലയാളികളായ പല ആംഗലേയ എഴുത്തുകാരും നമുക്കിടയില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തപ്പെട്ടിരിക്കുന്നു ഇദ്ദേഹം കാരണം അവരില്‍ മിക്കവരും കേരളത്തിനു പുറത്ത് ഇംഗ്ലീഷ് കൈകാര്യം ചെയ്തു വളര്‍ന്നവര്‍ ആയിരുന്നു എന്നതാണ്.ഇവിടെയാണ്‌ ഇദ്ദേഹം വ്യത്യസ്തന്‍ ആകുന്നത്.
മലയാളം മീഡിയം വിദ്യാലയത്തില്‍ ഒതുങ്ങിയ പ്രാഥമികവിദ്യാഭ്യാസംമാത്രംകൈമുതലായുള്ള ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിരുന്ന ആംഗലേയ കഥകള്‍ പബ്ലിഷ് ചെയ്യാന്‍ വമ്പന്‍ പബ്ലിഷിംഗ് കമ്പനികള്‍ തയ്യാറാവുന്നു എന്നത് തന്നെ
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാള പുസ്തകങ്ങള്‍തന്നെയായിരുന്നു പ്രിയം. എം.ടി.യും ബഷീറും ഏറെ സ്വാധീനിച്ചു എന്ന് പറയുമ്പോഴും എഴുതാന്‍ ഇംഗ്ലീഷ് ആയിരുന്നു താന്‍ തിരഞ്ഞെടുത്തത്. പതിനാറാമത്തെ വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറഞ്ഞു . വീട്ടിലെ പുസ്തകക്കൂട്ടത്തില്‍ ചടഞ്ഞിരുന്ന് എഴുത്തിലും വായനയിലും മുഴുകുകയെന്നതായിരുന്നു ലക്ഷ്യം.
അദ്ദേഹം അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: 'വിദ്യാഭ്യാസം എന്നെ മുഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. പക്ഷേ, പഠിത്തം അവസാനിപ്പിച്ചതോടെ ഞാന്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കാന്‍ തുടങ്ങി.'
വായിച്ചാല്‍ മാത്രം ഒരെഴുത്തുകാരന്‍ ആകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം അനുഭവങ്ങള്‍ക്ക് വേണ്ടി രാജ്യമൊട്ടാകെ ചുറ്റിക്കറങ്ങി. കോപ്പി എഡിറ്റിങ്, ഗോസ്റ്റ് റൈറ്റിങ് എന്നിവയടക്കം പലതരം പണികള്‍ ചെയ്തു നടന്ന കാലം.
പുസ്തക പ്രസാധനവും അത്ര എളുപ്പമായിരുന്നില്ല.പല പ്രസാധകര്‍ക്കും ആദ്യം അയച്ച അപേക്ഷകള്‍ പലതും നിരസിക്കപ്പെട്ടു .അതില്‍ നിരാശനാവാതെ അദ്ദേഹം ഒരേ സമയം തന്‍റെ മൂന്ന് നോവലുകള്‍ക്ക് പ്രസാധകരെ അന്വേഷിക്കാന്‍ തുടങ്ങിയത് എത്തി നിന്നത് കനിഷ്‌ക ഗുപ്ത എന്ന യുവ സാഹിത്യ എജെന്റിലാണ് .


അന്നേവരെ ഒരു പുസ്തക പ്രസിദ്ധീകരണക്കരാറും ഏര്‍പ്പാടാക്കാന്‍ കഴിയാതിരുന്ന കനിഷ്‌ക ഗുപ്തയ്ക്ക് ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങള്‍ക്കും പ്രസാധകരെ കണ്ടെത്താന്‍ കഴിഞ്ഞു!
അനീസിന്റെ ആദ്യ നോവലായ 'ദ വിക്ക്‌സ് മാന്‍ഗോ ട്രീ' 2012-ല്‍ ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയിലെ സാധാരണക്കാരുടെ കഥ ജീവിതത്തെ അവലംബിചായിരുന്നു അതിന്റെഉള്ളടക്കം.
2013 ല്‍ രണ്ടാമത്തെ നോവല്‍ 'വാനിറ്റി ബാഗ്'പികഡോര്‍ പ്രസിദ്ധീകരിച്ചു. ഒരു ബോംബ് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു മഹാനഗരത്തിനുള്ളിലെ ചെറിയ പാകിസ്താന്റെ ചിത്രം ഈ പുസ്തകം വരച്ചിടുന്നു.
മൂന്നാമത്തെ നോവല്‍ 'ടെയില്‍സ് ഫ്രം എ വെന്റിങ് മെഷീന്‍' പബ്ലിഷ് ചെയ്തത് ഹാര്‍പര്‍ കോളിന്‍സ്. ഇത് ഒരു വിമാനത്താവളത്തില്‍ ചായ വില്കുന്ന ഹസീന മന്‍സൂര്‍ എന്ന ഇരുപതുകാരി പെണ്‍കുട്ടിയുടെ കഥ ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്നു.
2014 ല്‍ The Blind Lady’s Descendants ട്രാന്‍ക്വീബാര്‍ പ്രസിദ്ധീകരിച്ചു. ഒരു ഇന്ത്യന്‍മുസ്ലിം കുടുംബത്തിലെ അമീര്‍ഹംസ എന്ന യുവാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ രൂപത്തിലാണ് ഇതിന്റെ ആഖ്യാനം.
2013ലെ മികച്ച നോവലിനുള്ള 'ദ് ഹിന്ദു' പുരാകാരം 'വാനിറ്റി ബാഗ്' എന്ന കൃതിക്ക് ഇദ്ദേഹത്തിന് ലഭിച്ചു .
ഹാസ്യത്തിലൂടെ അതീവസുന്ദരമായി ഓരോ ഓരോകഥകളും അനീസിന്റെ തൂലികയില്‍ നിന്നടരുമ്പോള്‍ വായനക്കാരന്‍അത്ഭുതപ്പെടും എന്നത് സത്യമാണ്.കാരണം എഴുത്തുകാരന്‍ ആകുക എന്നതൊരു നിയോഗമാണ് എന്നതിന്റെ ഉദാഹരണം ഇതാണ്.ഇദ്ദേശം ഫേസ്ബുക്കിലും ആക്റ്റീവ് ആണ്.
കടുത്ത അന്തര്‍മുഖനായ അനീസിന് പുസ്തക പ്രകാശന ചടങ്ങുകളിലും വായനാ യോഗങ്ങളിലും ഒട്ടും താത്പര്യമില്ല. എന്നാല്‍, താന്‍ എഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്ന ഒരു ആരാധക വൃന്ദത്തെക്കുറിച്ച് അനീസ് ബോധവാനാണ്.
തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ ജനിച്ച അനീസ്‌ ഇപ്പോൾ എറണാകുളത്തുള്ള ഒരു പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭാര്യ ഷമീന. മകന്‍ അമര്‍ .
അനീസ്‌ സലിമിന്റെ എഫ് .ബീ .ലിങ്ക്

No comments:

Post a Comment