Friday, January 16, 2015

യുദ്ധ ഭൂമിയിലൂടെ.ഒരു യാത്ര















                                                                                                                                                                                                                       രതി നാരായണന്‍

യുദ്ധ ഭൂമിയിലൂടെ.ഒരു യാത്ര
(ജീവന്‍ പണയം വെച്ച് യുദ്ധഭൂമിയിലൂടെ നടത്തേണ്ടിവന്ന ഒരു യാത്രാനുഭവം ആണിത്)
1990 ഓഗസ്റ്റ്‌ 2 സൂര്യന്‍റെ പൊന്‍ കിരണള്‍ ഭൂമിയെ സ്പര്‍ശിക്കുന്നതിന് മുന്നെ ആ ദാരുണ മായ വിവരം ഞങ്ങള്‍ എല്ലാ മലയാളികളും അറിഞ്ഞു . കുവൈറ്റിനെ ഇറാക്ക് ആക്രമിച്ചു കീഴടക്കി.ചരിത്രത്തില്‍ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകല്ള്‍ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്
ജോലിക്കുപോകാനായി പുറപെട്ട എന്‍റെ ഭര്‍ത്താവ് ആ ദിവസം. മുതല്‍ ഒരു മാസം ആര്‍ക്കോ വേണ്ടി ജോലിചെയ്തു.ഒക്ടോബര്‍ 20 നുഞാനും എന്റെ മക്കളും ഭര്‍ത്താവും കൂടി ഇന്ത്യന്‍ എംബസ്സി ഏര്‍പ്പാടാക്കിയ ബസില്‍ കയറി. (അതിനിടെ ഒരു കാര്യവും കൂടി പറയട്ടെ ആര്‍ക്കും വരാന്‍ ഇഷ്ട്ടപെട്ടല്ല തിരികെ പോരാന്‍ തീരുമാനിച്ചത് സാഹചര്യം കൊണ്ടുമാത്രം).ബസില്‍ പരിചിത മുഖം ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും കടപ്പയില്‍ വസിക്കുന്ന കുറച്ചു തൊഴിലാളികളും ഞങ്ങളുടെ കൂടെ കയറി
യാത്ര തുടങ്ങി. എവിടെ നോക്കിയാലും ഭീകരാന്തരീക്ഷം എങ്കിലും ഇറാക്കി പട്ടാളക്കാര്‍ക്ക് ഇന്ത്യ ക്കാരോട് ബഹുമാനമായിരുന്നു സദാം ഹുസൈനും ഇന്ത്യയും തമ്മില്ലുള്ള മിത്രത ആയിരിക്കും പോകുന്ന വഴിയില്‍ ബസ്‌ തടഞ്ഞ പട്ടാളക്കാര്‍ ചോദിച്ചിരുന്നു ' അല്‍-ഹിന്ദ്‌ ?സൈന്‍,എല്ല റൂഹ് 'എന്ന് അറബിയില്‍ പറഞ്ഞു.വഴിയില്‍ ഉടനീളം കാണാനായത് ഒന്ന് മാത്രം നശി പ്പിക്കപെട്ടകെട്ടിടങ്ങളും കത്തിക്കരിഞ്ഞ വാഹനങ്ങളും മാത്രം.കുവൈറ്റ് അതിര്‍ത്തി കടന്ന് ഇറാക്കിലെ ബസ്ര എന്ന പട്ടണത്തില്‍ എത്തി..നഗരപ്രദേശം കഴിഞ്ഞു കാണുന്ന കാഴ്ചയെല്ലാം ദയനീയ മായിരുന്നു.പൊട്ടിപൊളിഞ്ഞ മണ്‍ചുമരുകളും കുടിലുകളും, പുല്ലു മുളക്കാത്ത സ്ഥലങ്ങളുംമാത്രം.സമ്പന്നമായ ഭൂമിയില്‍ നിന്നും ഞങ്ങള്‍ കുറച്ചു മണി ക്കൂറുകള്‍ കൊണ്ട് ദാരിദ്രം പ്രഥമ ദ്രിഷ്ടിയാല്‍ തന്നെ ഗ്രഹിക്കാവുന്ന സ്ഥലത്തെത്തി.കുറച്ചു ദൂരം പോയപ്പോള്‍ രാത്രിയായി.
അങ്ങിനെ ഗതകാല സംസ്കാരമായ മേസപെട്ടോമിയന്‍സംസ്കാരംഉണ്ടായിരുന്ന നാട്ടില്‍ എത്തി.മധ്യപൂർവേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ മെസപ്പൊട്ടേമിയ. ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, തുർക്കിയുടെ തെക്കു കിഴക്കൻ ഭൂഭാഗങ്ങളും ഇറാന്റെ തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.
അവിടെത്തെ ആടുന്നപോന്തോട്ടവും ഒക്കെ കാലത്തിന്ടെ കയ്കളില്‍ അമര്ന്നില്ലേ എന്ന എന്റെ ചിന്ത ക്ക് വിരാമമിട്ടു കൊണ്ട് ബസ്‌ വലിയഒരു മൂന്നു സ്റ്റാര്‍ പദവിയുള്ള ഹോടലില്‍നിര്‍ത്തി. അവിടെ അന്ന് വിശ്രമിച് പിറ്റേ ദിവസം വെളുപ്പിന് വേറൊരു ബസില്‍ ഞങ്ങളെ ജോര്‍ദാന്‍ തലസ്ഥാനമായ അമനില്‍ എത്തിച്ചു. പോകുന്നവഴിയില്‍ ഇറാക്കില്‍നഗരത്തില്‍ മാത്ര കുറച്ചു നല്ലകെട്ടിട സമുച്ചയങ്ങള്‍ മാത്രം കണ്ടു ബാക്കിയെല്ലാം പഴയപോലെ പൊളിഞ്ഞ കൂരകള്‍ ആയിരുന്നു.നിര്‍ബന്ധിത സൈനിക സേവനം ആയകാരണം വഴിയില്‍ ഒന്നും ജനങ്ങളെ കണ്ടിരുന്നില്ല.പോകുന്ന വഴിയില്‍ അവരുടെ ഇല്ലായ്മ കാരണമാകാം പിടിച്ചു പറിക്കം പോലെ യുള്ള പരിശോധനകളായിരുന്നു. ടിവി ,വീഡിയോ ഇതൊക്കെ അവര്‍ക്കെ വേണമെന്നാഞാപിച്ചിരുന്നു.ആരും ഒന്നും കൊടുതില്ല. പക്ഷെ അങ്ങിനെ ഒന്ന് മയക്കത്തില്‍ പെട്ടപ്പോള്‍ ബസ്‌ ഒരു ഞരക്കതോടെനിന്നു. ജിജ്ഞാസയോടെ പുറത്തേക്കു നോക്കിയപ്പോള്‍ നീല ഷര്‍ട്ടും കരുതപന്റ്സും ധരിച്ച ആളുകള്‍ അവര്‍ കസ്ടുംസ്ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഇലക്ട്രോനിക് സാധനങ്ങള്‍ എല്ലാം തരാന്‍ പറഞ്ഞു ആരും കൊടുതില്ല.പെട്ടികള്‍ എല്ലാം താഴേക്കു വലിചിട്ട് പരിശോധന തുടങ്ങി ഞങ്ങളുടെ ഊഴവും എത്തി അതില്‍ വീഡിയോ കാസറ്റ്സ് ഉണ്ടായിരുന്നു.. അവര്‍ പെട്ടികെട്ടിയ ചരട് അറുക്കാനായി തുനിഞ്ഞു.ഗുരുവായൂരപ്പന്‍റെ കടാക്ഷം ഉണ്ടെന്നെ ഞാന്‍ തിരിച്ചരിഞ്ഞത് അപ്പോളയിരുന്നു .അയാള്‍ക്കെ കിട്ടിയില്ല അതാകാം അയാള്‍ എല്ല രോഹ് എന്നഅറബിയില്‍ പറഞ്ഞു അങ്ങിനെ വലിയോരു സങ്കടത്തില്‍ നിന്നു ഒഴിവായി, ഒന്നും കിട്ടി ഇല്ലെങ്കില്‍ അവര്‍ അടിക്കുകകൂടിചെയ്യും എന്ന് ആരോ പറയുന്ന കേട്ടു..ഒരു വേലയ്ക്കു നിന്നിരുന്ന സ്ത്രീയുടെകുട്ടിക്കു വേണ്ടി കൊണ്ട് വന്ന റേഡിയോ ബലമായി പിടിച്ചു വാങ്ങിഅവര്‍..



ഞങ്ങള്‍ പിന്നെ അമ്മാനിലെ നോമന്‍ ലാന്‍ഡില്‍ (" ആള്തമാസിക്കാത്ത ഇടം" ) മരുഭൂമിയില്‍ ചെറിയ കുടിലുകള്‍ കെട്ടിയിരുന്നതില്‍ താമസിക്കാനായി ഇറക്കി. ഞങ്ങളുടെ ഊഴം വരുന്നതുവരെ അവിടെ. വെള്ളവും ,ടിന്‍ ഫിഷും ഖുബൂസും ആഹാരമായി തന്നു.റെഡ് ക്രോസ്സിണ്ടേ സേവനം സ്തുതര്‍ഹ്യ മായിരുന്നു. ഡോക്ടര്‍മാരുടെ സേവനവും അത്യാവശ്യം ഉണ്ടായിരുന്നു.
പലസ്ത്രീകളും കരയുന്നുണ്ടായിരുന്നു താമസ സൗകര്യം കണ്ടിട്ട്..എനിക്കൊര്‍മ്മവനത് പൂന്താനത്തിന്റെ വരികള്‍ ആണ് "മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍".അങ്ങിനെ നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഴം വന്നു. നാട്ടിലെക്കെ വരുവാനായി ജോര്‍ദാന്‍ എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നല്ലചൂടും നല്ലതിരക്കും പുറത്തു മരുഭൂമിയില്‍ കുറച്ചു നേരം കഴിഞ്ഞു വെള്ളം കിട്ടാനായി എയര്‍പോര്‍ട്ടില്‍ കയറി. ഞാന്‍ ഷോപ്പില്‍ നിന്ന് വെള്ളം വാങ്ങിയപ്പോള്‍ ഇറാക്കി ദിനാര്‍ വേണമെന്ന്. ഞാനാകെവിഷമിച്ചു നില്‍ക്കുമ്പോള്‍ ദൈവദൂതനെ പോലെ ഒരാള്‍ എത്തി,അയാള്‍ എന്നോട് ചോദിച്ചു ഇറക്കി ദിനാര്‍ വേണോ എന്ന്. ഞാന്‍ വേണമെന് തലയാട്ടി അദ്ദേഹം 20 ഇറാക്കി ദിനാര്‍ എനിക്ക് തന്നു. അദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു (പിടിച്ചു പറിയെ ഭയന്ന് ഡോളറും കുവൈറ്റി ദിനാറും അരയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ) അങ്ങിനെ റഷ്യയുടെ കടമെടുത്ത വിമാനത്തില്‍ ഞങള്‍ ദരിദ്രരെ പോലെ ഇന്ത്യയില്‍ എത്തി..........

No comments:

Post a Comment