Tuesday, January 20, 2015

ലോകാ: സമസ്താ:











                                                                                    

                                                                                        ദീപു ആറ്റിങ്ങല്‍ 

"ലോകാ: സമസ്താ: 
'കണ്ണീര്‍ വാര്‍ന്നു കലങ്ങിയ മിഴിയുമായ്,
മുന്നില്‍ വന്നു നിന്നൊരാ ബാലകന്‍
കയ്യിലാരോ കൊടുത്ത വാക്കത്തിയും
നെഞ്ചി ലെന്നോ പതിപ്പിച്ച ചാപ്പയും '
കോറിയിട്ടൊരാവര്‍ണ ചിത്രത്തില്‍, മേമ്പൊടിക്കൊരടിക്കുറി പ്പെഴുതുവാന്‍ ,
ഇല്ലെനിക്കൊരു വരിയുമിതുപോലെ;
"ഇന്‍ഡ്യയെന്‍റെ നാടെ"ന്നതല്ലാതെ!
ചുറ്റിലും വര്‍ണ്ണ പ്രപഞ്ചം വിരിക്കുന്ന
പുഞ്ചിരിക്കുന്ന പുണ്ണ്യനേതാക്കളെ;
നിങ്ങള്‍ നല്‍കിയ വടിയും വെടിക്കോപ്പും
എന്‍റെനാടിന്‍റെ സമ്പത്ത് സമൃത്തിയായ്‌!
ചോരവീണൊരു പുതിയ പുഴയെന്‍റെ-
നാടിലൂടഭിമാനമായിട്ടൊഴുകുന്നു!
കരയിലോരോരോ ചെന്നായ്ക്കള്‍ വന്നു-
ചോരനക്കിക്കുടിക്കുന്നു; ആര്‍ത്തിയാല്‍ !
പച്ചജീവനെ വെട്ടിയും കുത്തിയും,
നൃത്തമാടിക്കളിക്കുന്നു കോലങ്ങള്‍!
പിഞ്ചുകുഞ്ഞിന്‍ മനസ്സിലോ ജാതീയ;
ചിന്തകള്‍ കൊണ്ടുനിറക്കുന്ന മാനവര്‍!
മാനവത്വം മുറുകെപ്പിടിക്കുന്ന-
മനുജരെ നിങ്ങളൊന്നിച്ചുനില്‍ക്കുമോ?
ചായമില്ലാത്ത കൊടിയുടെ കീഴിലായ്‌;
ചാതുര്‍വര്‍ണ്യം കലരാത്തമനസ്സുമായ്‌!
മണ്ണില്‍ വീഴുമീ കണ്ണുനീരൊപ്പുവാന്‍,
സ്നേഹനൂലുകള്‍ കോര്‍ത്തതൂവാലയും, വിണ്ണില്‍ നിന്നുംകടംകൊണ്ട വീണയും,
സ്നേഹതൂലികയുമായൊരാള്‍ വന്നിടും......!?

No comments:

Post a Comment