Friday, January 16, 2015

സ്വപ്നങ്ങൾ തേടി....ഒരു യാത്ര












                                                                                                  അബ്ദുറഹിമാന്‍ മാവൂര്‍

സ്വപ്നങ്ങൾ തേടി....ഒരു യാത്ര. . . 
ജീവിതലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം.
അങ്ങിനെ ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാനു - ള്ളൊരു യാത്രയിലേക്കാണ് നിങ്ങളെ കൂടി കൂട്ടുന്നത്
യാത്രകള്‍ അനിവാര്യമായ "ഉപജീവനപരിശ്രമങ്ങള്‍ക്കിടയില്‍" ഒരാഴ്ച മലേഷ്യയില്‍ വിശ്രമം തേടി ..
എൻറെ യാത്ര അവിടെ ആരഭിക്കുകയാണ്.
കഥകളിലും.പുസ്തകത്താളുകളിലും മാത്രം ഞാൻ അറിഞ്ഞ മലേഷ്യ.
ആകാശത്തിന്റെ അതിരുകളെ ആലിംഗനം
ചെയ്യുന്ന മേഘ പടവുകൾ കാവൽ നിൽക്കുന്ന മലേഷ്യ,
ഞാനവിടെ എത്തിച്ചേരുന്നത് ഒരു തണുപ്പു
കാലത്താണ്.
കോടീശ്വരന്‍മാരുടെ നാടായ മലേഷ്യയില്‍ ആസ്വാദനത്തിനായി വരുന്നവരാരും ഉടുതുണിക്കു മറുതുണിയില്ലാത്തവരല്ലല്ലോ! .
എന്നാല്‍ മലേഷ്യ സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ച "പല ആസ്വാദന സാധ്യതകളെയും " സ്വജീവിതത്തില്‍ നിന്നും "മൊഴി ചൊല്ലിയ"എനിക്ക് അവിടെ പ്രകൃതി ഭംഗിയെ മാത്രം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം ലഭിച്ചു .
തണുപ്പിന്റെ പിടിയിലമര്‍ന്ന ക്വാലലംപൂര്‍ അന്നാളില്‍ ശാന്തമായിരുന്നു .പൊതുവേ കാല്‍നടയാത്രക്കാര്‍ കുറവ് ,ആഡംഭരത്തിന്റെ അവസാനവാക്കായ വാഹനങ്ങള്‍ തന്നെയാണ് രാജപാതകള്‍ കയ്യടക്കിവെച്ചത് ,പക്ഷേ വാഹനങ്ങളും എണ്ണത്തില്‍ കുറവുതന്നെയാണ് .
സഞ്ചാരത്തിലെ ഓരോ സൂക്ഷ്മതലങ്ങളും സ്പര്‍ശിക്കു- മ്പോള്‍ വരികള്‍ക്ക് നീളം കൂടുമെന്ന ഭയത്താല്‍ ഞാന്‍ നിങ്ങളെ "ഗെന്‍റിങ് ഹൈ ലാന്റിലേക്ക്"
ക്ഷണിക്കുകയാണ് ..
ക്വാലലംപൂര്‍ ട്വിന്‍ടവര്‍ പരിസരത്തുനിന്നും ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹൈലാന്റില്‍ എത്താം അവിടെനിന്നും മൂന്നര കിലോമീറ്റര്‍ കേബിള്‍കാറില്‍ കയറി സഞ്ചരിച്ചാല്‍ മഞ്ഞുമൂടി വിറച്ച് തുള്ളുന്ന മനോഹരമായ റിസോട്ടുകളുടെയും ഹോട്ടലുകളുടെയും കൂട്ടത്തിലേക്ക് കടന്നുചെല്ലാം ..അവിടെയാണ് വിസ്മയങ്ങളുടെ പ്രപഞ്ചം!?
തീം പര്‍ക്ക് ,ഗാംബ്ലിംഗ് പോയന്‍റ് ,കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ ഒരുക്കിവെച്ച ജാക്പോട്ട്...,
അവിടെ എന്നിലേറ്റവും ആശ്ചര്യം ജനിപ്പിച്ച വസ്തുത, പുരികം പോലും നരച്ചു ചുക്കിച്ചുളിഞ്ഞ വൃദ്ധന്മാരും വൃദ്ധകളും, തന്നെയാണ് ചൂതാട്ടത്തില്‍ മുന്‍പന്തിയിലെന്നതാണ് .
തിങ്ങിനിറഞ്ഞ കാസിനോ ഹാളില്‍ഏറിയപങ്കും വാര്‍ദ്ധക്യത്താല്‍ അസ്തമയം കാത്തുകഴിയേണ്ടവര്‍ ?
സത്യത്തില്‍ യഥേഷ്ടം പണവും ഇടവേളകളുമുള്ള മനുഷ്യര്‍ മരണം വരെ ജീവിച്ച്തീര്‍ക്കാന്‍ പെടാപ്പാട് പെടുന്നത് നമുക്കിവിടെക്കാണാം ,,
..വിഭിന്നമായ...വിചാരങ്ങളോടെ വാര്‍ദ്ധക്യജീവിതത്തിന്റെ വേവലാതികൾഅവിടെ ആരിലുംഞാൻ കണ്ടില്ല.
സായാഹ്നശോഭ മങ്ങുന്നതോടെ മലേഷ്യന്‍ തെരുവുകള്‍ സജീവമാവുന്നു ,കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ പ്രളയത്തില്‍ ആടിത്തിമര്‍ക്കുകയാണ് ആബാലവൃദ്ധം ജനങ്ങളും ,ആസ്വാദനത്തിന്റെ പറുദീസയില്‍ ആറാടുകയാണവര്‍,
ടീഷര്‍ട്ടും കാലന്‍കുടയും "ഔദ്യോഗിക വേഷമായി" കസ്റ്റമറെ തിരയുന്ന പിമ്പുകള്‍ "
മസാജ്, മസാജ്" എന്ന പാസ് വേര്‍ഡ് അടിച്ചു നമ്മുടെ സദാചാര അക്കൌണ്ട് ഹാക് ചെയ്യാന്‍ ശ്രമിക്കും ,അതി സുന്ദരികളായ ഒരു കൂട്ടം മാംസ വില്‍പ്പനക്കാരികളുടെ ശേഖരം കയ്യിലുണ്ടെന്ന അഹംഭാവത്തോടെ ..
എത്ര മലീമസമാണ് , ട്യൂറിസത്തിന്റെ പേരില്‍ ഉടുമുണ്ടഴിക്കുന്ന ഈ കൊച്ചു സമ്പന്ന രാഷ്ട്രത്തിന്റെ സംസ്കാരമെന്ന് തോന്നിയപ്പോള്‍,എന്റെ മനസ്സെന്നോടു മന്ത്രിച്ചു ഈ ലോകം വൈവിധ്യങ്ങളുടെതാണ് എന്ന സത്യം ഉള്‍ക്കൊള്ളണമെന്ന് ..
നഗരംപച്ചയായ യാഥാര്‍ഥ്യത്തെ ചൂണ്ടുപലകയാക്കി സദാചാരത്തെ വെല്ലുവിളിക്കുകയാണ് എന്നെനിക്കു തോന്നി.
മനുഷ്യൻ ഏതൊക്കെ തരത്തിൽ ജീവിക്കുന്നുണ്ട് എന്നതാണ് എന്നെ അത്ഭുതപെടുത്തിയത്
മലേഷ്യൻനഗരം ഭ്രാന്തമായ ഒരാവേശതിരതല്ലലിൽ ഉലഞ്ഞും.പ്രകൃതിയുടെലാളിത്യംവാരിചൂടിയും എൻറെ ഹൃദയത്തിൽ ചേ ക്കേറിയിരുന്നു.
വാണിജ്യവും.സംസ്കാരവും.ആഥിത്യവും.
സമ്പത്തും ചേർത്തിണക്കിപണിതതാണെങ്കിലുംപട്ടണ,
പകിട്ടിലെ വീർപ്പുമുട്ടൽഅവിടെ എനിക്കുണ്ടായില്ല എന്നത് കുറച്ചുസത്യമാണ് കാരണം പച്ചപ്പിനും പ്രകൃതിക്കും അതിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വകവെച്ചു കൊടുത്തുള്ള വികസനം മലേഷ്യയെ ഒരു മരതക ദ്വീപാക്കി മാറ്റിയിരിക്കുന്നു.
ഈ ബഹുമതി ഈ രാജ്യത്തിന്നു സമര്‍പ്പിച്ചു കൊണ്ട് ഞാന്‍ മലേഷ്യയോട് വിടചൊല്ലി ..
എൻറെ തൊഴിൽയാത്രകൾ നീളുന്നു,
എനിക്കൊപ്പം കൂട്ടായി അനുയാത്ര ചെയ്ത
താളിയോല കുടുബാംഗങ്ങളേ. . .വരൂ
തെരുവോരത്തെ ഒരു ചെറു കടയിൽ നിന്നും
നമുക്കോരോ മസാലചായകുടിക്കാം
കൊറിക്കാൻ ചൂട്കടലയും
ഇനിയും നീളുന്ന ഈ ജീവിതയാത്രയും.
നമ്മുടെ സൌഹൃദ യാത്രയും. .
സ്നേഹതൂലികയമർത്തി. .എഴുതാൻ
എന്നെപ്രാപ്തനാക്കിയതി ൽ ഞാൻ അഭിമാനിക്കുന്നു.
(യാത്രാനുഭവത്തിന്നു വിപരീതമായി അനുഭവിച്ചവര്‍ക്ക് വിവരണത്തില്‍ അപൂര്‍ണ്ണത തോന്നിയെങ്കില്‍ എനിക്കു പറയാനെയറിയൂ എഴുതാന്‍ അറിയില്ല എന്നു സമ്മതിച്ചു തരാം )

No comments:

Post a Comment