Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, January 20, 2015

ലോകാ: സമസ്താ:











                                                                                    

                                                                                        ദീപു ആറ്റിങ്ങല്‍ 

"ലോകാ: സമസ്താ: 
'കണ്ണീര്‍ വാര്‍ന്നു കലങ്ങിയ മിഴിയുമായ്,
മുന്നില്‍ വന്നു നിന്നൊരാ ബാലകന്‍
കയ്യിലാരോ കൊടുത്ത വാക്കത്തിയും
നെഞ്ചി ലെന്നോ പതിപ്പിച്ച ചാപ്പയും '
കോറിയിട്ടൊരാവര്‍ണ ചിത്രത്തില്‍, മേമ്പൊടിക്കൊരടിക്കുറി പ്പെഴുതുവാന്‍ ,
ഇല്ലെനിക്കൊരു വരിയുമിതുപോലെ;
"ഇന്‍ഡ്യയെന്‍റെ നാടെ"ന്നതല്ലാതെ!
ചുറ്റിലും വര്‍ണ്ണ പ്രപഞ്ചം വിരിക്കുന്ന
പുഞ്ചിരിക്കുന്ന പുണ്ണ്യനേതാക്കളെ;
നിങ്ങള്‍ നല്‍കിയ വടിയും വെടിക്കോപ്പും
എന്‍റെനാടിന്‍റെ സമ്പത്ത് സമൃത്തിയായ്‌!
ചോരവീണൊരു പുതിയ പുഴയെന്‍റെ-
നാടിലൂടഭിമാനമായിട്ടൊഴുകുന്നു!
കരയിലോരോരോ ചെന്നായ്ക്കള്‍ വന്നു-
ചോരനക്കിക്കുടിക്കുന്നു; ആര്‍ത്തിയാല്‍ !
പച്ചജീവനെ വെട്ടിയും കുത്തിയും,
നൃത്തമാടിക്കളിക്കുന്നു കോലങ്ങള്‍!
പിഞ്ചുകുഞ്ഞിന്‍ മനസ്സിലോ ജാതീയ;
ചിന്തകള്‍ കൊണ്ടുനിറക്കുന്ന മാനവര്‍!
മാനവത്വം മുറുകെപ്പിടിക്കുന്ന-
മനുജരെ നിങ്ങളൊന്നിച്ചുനില്‍ക്കുമോ?
ചായമില്ലാത്ത കൊടിയുടെ കീഴിലായ്‌;
ചാതുര്‍വര്‍ണ്യം കലരാത്തമനസ്സുമായ്‌!
മണ്ണില്‍ വീഴുമീ കണ്ണുനീരൊപ്പുവാന്‍,
സ്നേഹനൂലുകള്‍ കോര്‍ത്തതൂവാലയും, വിണ്ണില്‍ നിന്നുംകടംകൊണ്ട വീണയും,
സ്നേഹതൂലികയുമായൊരാള്‍ വന്നിടും......!?

Friday, January 16, 2015

പേക്കോലം

                                                                     സബി സിയാദ്



സര്‍ക്കസ്

                                                                                                           സബി സിയാദ്


പുറമേ ചിരിച്ചും
അകമേ കരഞ്ഞും
മറ്റുള്ളവരെ ചിരിപ്പിച്ചും
കോമാളി വേഷമാടി തിമിർക്കുന്ന ജീവിതം
സ്നേഹത്തിൽ കോപം നിറച്ചും
വെറുപ്പിനെ നിസ്സംഗതയിൽ പൊതിഞ്ഞും
സങ്കടങ്ങളിൽ നിസ്സഹായരായും
തമ്പുകൾ പോലെയീ ജീവിതം
ഉയരങ്ങളിലേയ്ക്ക് ഊഞ്ഞാലാടണം
ആടി എത്തുമ്പോൾ എത്തിപ്പിടിക്കാനിടം വേണംf
കയ്യൊന്നു തെറ്റിയാൽ പൊടിയുന്ന ജീവിതം
മനസ്സെന്ന ഊഞ്ഞാലും നിലയ്ക്കാതാടണം
വെളുത്ത മുഖങ്ങളിൽ നിറമേറിയ ചായം തേയ്ക്കണം
വെളുത്ത മനസ്സിനെ കുരിശിൽ തറയ്ക്കണം
കരയുന്നതും ചിരിക്കുന്നതും കാൽകാശിന് തന്നെയാകണം
സ്വയമേവ ഒരേനേരം യുദാസും ക്രിസ്തുവുമാകണം .

ആട്ടവിളക്ക്


















 
ലവിലി നിസാര്‍


ചമയങ്ങളെല്ലാമഴിച്ചു വച്ചൂ_ഞാൻ
ആടിത്തളർന്നൊരു കോലമായീ
ചായങ്ങൾ മാറി ചമഞ്ഞതിനാൽമുഖച്ഛായതന്നെ മങ്ങി മാഞ്ഞിരുന്നൂ
ആട്ടവും നേട്ടവും സ്വപ്നമായീ_ഇന്നു
രോഗവും രോദനം ബാക്കിയായീ
അച്ഛനാണങ്ങൊരു കലാകാരനെന്നതി_
ന്നപമാന മാണെന്നുരയ്ക്കുന്ന മക്കളും,
ചായം കലക്കുമീകൂപജലത്തിന്നു
പശിയകറ്റാൻ മന്ത്രമറിയില്ല!പത്നിയും
ദൈവീകവേഷങ്ങളെത്രയാടീ
കടാക്ഷിച്ചതില്ലല്ലോ ദൈവമിന്നും
കലയെ പ്രണയിച്ച നാളതെല്ലാം_സ്വന്തം
കുടിലൊന്നു കാണാൻ കൂട്ടാക്കിയില്ല
വിശ്രമം കൊള്ളുവാനാഞ്ഞ നേരം
വിശ്വത്തിനിന്നു ഞാനന്യനായീ
ജീവനായ്കാത്തൊരു വേഷമെല്ലാം
വട്ടം പിടിച്ചു ഞാൻ തേങ്ങി നിന്നൂ
അഷ്ടിക്കു വകയില്ലയെങ്കിലുമീ_കല
വിത്തത്തിനായി ഞാൻ വിൽക്കയില്ല!

Tuesday, January 13, 2015

നഗരമിരുളുമ്പോൾ

















                                                                                                                  അനില്‍ കട്ടപ്പന


നഗരമിരുളുമ്പോൾ........തിരക്കുകളൊഴിയും വരെ,
വിളക്കുകള്‍ അണയും വരെ,
നഗരം ഒരു കുലീന
വേശ്യയെ പോലെ....
മുഖം മിനുക്കി,
ആടയാഭരണങ്ങള്‍ അണിഞ്ഞ്,
ചുണ്ടിലാകര്‍ഷണത്തിന്റെ,
ചായം പൂശി,
കണ്ണില്‍കാമത്തിന്റെ കടലിളക്കി,
കാത്തിരിക്കുന്ന
ഒരു കുലീന വേശ്യയെ പോലെ....
ഇപ്പോളീ വീഥികളില്‍
തിരക്കുകളൊഴിഞ്ഞു...
ഇടയ്ക്കിടെ പായുന്ന,
ശകടവെളിച്ചം
പാറി വീഴുമ്പോള്‍,
രാത്രിയുടെ സൗജന്യമാം
കിടപ്പിടത്തിന്ല്‍ തളര്‍ന്നു
മയങ്ങുന്ന തെരുവിന്റെ
സന്തതികളായ മനൂഷ്യരേയും,
നായക്കളേയും കാണാം,
പട്ടിണി മാറ്റാന്‍
മടിക്കുത്തഴിച്ച ഒരുവളുടെ മേല്‍
മദ്യലഹരിയിലൊരുവന്റെ
പരാക്രമം കാണാം....
രാവെളുക്കുവാന്‍
ഏറെയുണ്ട് നേരം,
തട്ടുകടയിതൊന്നില്‍
കട്ടന്‍ ചായയൊന്നു മോന്താം,
തിട്ടം പിന്നെയും നടക്കാം,
കാവലാളിന്‍വേല
കാട്ടും സത്യങ്ങള്‍ കാണാം...